കാമുകനെ വിവാഹം ചെയ്ത മകൾ മരിച്ചുവെന്ന് പ്രഖ്യാപിച്ച് മാതാപിതാക്കൾ; അന്ത്യകർമങ്ങൾ നടത്തി
കാമുകനെ വിവാഹം ചെയ്ത മകൾ മരിച്ചുവെന്ന് പ്രഖ്യാപിച്ച് മാതാപിതാക്കൾ; അന്ത്യകർമങ്ങൾ നടത്തി
Friday, September 8, 2023 5:16 AM IST
കേന്ദ്രപാര: ഔൾ പോലീസ് സ്‌റ്റേഷന് പരിധിയിലെ ദെമാൽ ഗ്രാമത്തിലെ മുന മല്ലിക്കിന്‍റെ മകൾ ദീപാഞ്ജലി മല്ലിക്ക് (20) ആഗസ്ത് 28 ന് ഒരു ക്ഷേത്രത്തിൽ വച്ച് കാമുകൻ രാജേന്ദ്ര മല്ലിക്കിനെ (23) വിവാഹം കഴിച്ചിരുന്നു.

തങ്ങളുടെ ആഗ്രഹത്തിന് വിപരീതമായി മകൾ പ്രവർത്തിച്ചതിൽ പ്രകോപിതരായ മാതാപിതാക്കൾ അവളുമായുള്ള ബന്ധം വിച്ഛേദിക്കുകയും അവളെ 'മരിച്ചു' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഞങ്ങളുടെ മകൾ രാജേന്ദ്രയ്ക്കൊപ്പം ഒളിച്ചോടി. ഞങ്ങൾ അവനെതിരെ ഔൾ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. പോലീസ് മകളെ കണ്ടെത്തി ഞങ്ങൾക്ക് കൈമാറി.

എന്നാൽ ദീപാഞ്ജലി രാജേന്ദ്രനെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുകയും ഞങ്ങളുടെ മാനം കെടുത്തുകയും ചെയ്തു. ഇപ്പോൾ ഞങ്ങളുടെ മനസിൽ അവൾ മരിച്ചിരിക്കുകയാണ്. അന്ത്യകർമങ്ങളും ഞങ്ങൾ നടത്തി.-പെൺകുട്ടിയുടെ പിതാവ് മുന മല്ലിക് പറഞ്ഞു.


അവൾ മുഴുവൻ കുടുംബത്തിനും അപമാനം വരുത്തി. മകൾ മരിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ ഞങ്ങൾ 'പിന്ദ്‌ദാൻ' നടത്തുകയും 'ദസഹ ഭോജി' (ഒരു വ്യക്തിയുടെ മരണശേഷം നടത്തുന്ന വിരുന്ന്) സംഘടിപ്പിക്കുകയും ചെയ്തു. യോജിച്ച ഒരു യുവാവുമായി അവളുടെ വിവാഹം നടത്താൻ ഞങ്ങൾ ഒരു സ്വപ്നം കണ്ടു. പക്ഷേ അവൾ സമ്മതിച്ചില്ല. ഞങ്ങളുടെ സമ്മതമില്ലാതെ മറ്റൊരാളെ വിവാഹം കഴിച്ചു.- മല്ലിക് കൂട്ടിച്ചേർത്തു.

അതേസമയം, "എനിക്ക് വിവാഹപ്രായമായെന്നും താൻ ശരിയായ തീരുമാനമാണെടുത്തതെന്ന് ദീപാഞ്ജലി പറഞ്ഞു.

എന്‍റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഞങ്ങൾ ദീപാഞ്ജലിയെ സന്തോഷത്തോടെ മരുമകളായി സ്വീകരിച്ചുവെന്ന് രാജേന്ദ്രയുടെ അച്ഛൻ അനന്ത് മല്ലിക് പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<